മുൻപ് കൊലയാളി ഇപ്പോൾ രക്ഷകൻ വായിക്കാതെ പോകരുത് ഈ അപൂർവ കഥ
മുൻപ് കൊലയാളി ഇപ്പോൾ രക്ഷകൻ വായിക്കാതെ പോകരുത് ഈ അപൂർവ കഥ
ഒരാളെ കൊലപ്പെടുത്തിയതിന്റെ പ്രായശ്ചിത്തം അവയവ ദാനം നടത്തി മറ്റൊരാള്‍ക്ക് ജീവന്‍ പകര്‍ന്ന് നല്‍കുന്നതിലൂടെ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് പട്ടാമ്പി സ്വദേശി സുകുമാരന്‍. കൊല്ലം സ്വദേശിനി പ്രന്‍സിയ്ക്കാണ് വൃക്ക നല്‍കി തന്റെ തെറ്റിന് സുകുമാരന്‍ പ്രായശ്ചിത്വം തേടുന്നത്. പിതാവിന്റെ ജേഷ്ടനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സല്‍ക്കര്‍മത്തിന് സുകുമാരന്‍ വഴികണ്ടെത്തിയത്.
ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഒരു ജീവന്‍ രക്ഷിക്കാനാകുമൊ. ഈ ചിന്തയാണ് ജയിലില്‍ കിടക്കുമ്പോഴെല്ലാം സുകുമാരനെ അലട്ടിയത്. ആതുരസേന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉമ പ്രേമന്റെ നീലച്ചോര്‍ എന്ന പുസ്തകം വായിച്ചതിലൂടെ ചോദ്യത്തിന് ഉത്തരം ലഭിച്ചു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിതാവിന്റെ ജ്യേഷ്ടനെ കൊലപ്പെടത്തിയായിരുന്നു സുകുമാരന്‍ ശിക്ഷിക്കപ്പെടുന്നത്. സ്വന്തം വൃക്ക കൊല്ലം സ്വദേശിനിയായ പ്രിന്‍സിയ്ക്കാണ് സുകുമാരന്‍ നല്‍കുന്നത്.
(വാർത്തക്ക് കടപ്പാട് people tv)
Comments
Post a Comment